ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ടി20 ലോകകപ്പിനായി യുഎഇയിലേക്ക് തിരിച്ചു. അവസാന എഡിഷനിൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണ കപ്പുയർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് പെൺപട. 2009 ൽ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം 2020 ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു. അന്ന് പക്ഷേ ഓസ്ട്രേലിയയോട് നാണംകെട്ട് തോൽക്കേണ്ടി വന്നു. 2017 ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ബംഗ്ലാദേശിൽ നിശ്ചയിച്ചിരുന്ന ലോകകപ്പാണ് കലാപത്തെ തുടർന്ന് കടൽ കടന്നത്.
രണ്ടുമാസം മുൻപാണ് ഇന്ത്യ അവസാന അന്താരാഷ്‌ട്ര മത്സരം കളിച്ചത്. എന്നാൽ ശക്തമായ മുന്നൊരുക്കമാണ് നടത്തിയതെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. പോകുന്നത് മികച്ച ടീമാണ്, താരങ്ങൾ ഏറെ നാളായി ഒരുമിച്ച കളിക്കുന്നവരാണ്. പോയ എഡിഷനിൽ ഞങ്ങൾ അരികിലെത്തിയെങ്കിലും വീണുപോയി. പക്ഷേ ഇത്തവണ അങ്ങനെയായിരിക്കില്ലെന്നും അവർ പറഞ്ഞു. അതേസമയം പുരുഷന്മാരുടെ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഇന്ത്യ രണ്ടാമത്തെ കിരീടം ഉയർത്തിയിരുന്നു.
#TeamIndia 🇮🇳#T20WorldCup Bound ✈️ pic.twitter.com/kB4AH6PcIK
— BCCI Women (@BCCIWomen) September 24, 2024
𝗥𝗲𝗮𝗱𝘆 👍
𝗦𝘁𝗲𝗮𝗱𝘆 👌
𝗥𝗮𝗿𝗶𝗻𝗴 𝗧𝗼 𝗚𝗼 👏#TeamIndia | #T20WorldCup pic.twitter.com/2EuYQrOFx2
— BCCI Women (@BCCIWomen) September 24, 2024















