"എന്തുകൊണ്ട് നമ്മൾ തോറ്റു?" 5 കാരണങ്ങൾ; കമലയോട് 'നോ' പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“എന്തുകൊണ്ട് നമ്മൾ തോറ്റു?” 5 കാരണങ്ങൾ; കമലയോട് ‘നോ’ പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോ​ഗം ഇപ്പോഴും അമേരിക്കയ്‌ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് നമ്മൾ തോറ്റു? എന്ന ചോദ്യത്തിന് ഡെമോക്രാറ്റുകൾ ഉത്തരം തേടേണ്ട സമയമാണിത്. എന്തുകൊണ്ട് കമലയെ പ്രസിഡന്റാക്കാൻ ജനം തയ്യാറായില്ല, ഡെമോക്രാറ്റിക് പാർട്ടിക്ക് എവിടെയാണ് പിഴച്ചത്? ഭരണവിരുദ്ധവികാരം തിരിച്ചടിയായോ? ഒരു വനിതാ പ്രസിഡന്റിനെ സ്വീകരിക്കാൻ ഇനിയും അമേരിക്കൻ ജനത തയ്യാറല്ലെന്നാണോ? കമലാ ഹാരിസിന്റെ തോൽവിക്ക് ഇടയാക്കിയെന്ന് കരുതുന്ന 5 കാര്യങ്ങൾ നോക്കാം..

ഒന്ന്,
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ നോമിനേഷൻ വരുന്നത് അൽപം വൈകിയാണ്. നിലവിലെ പ്രസിഡന്റ് ബൈഡനെ തന്നെയായിരുന്നു ഡെമോക്രാറ്റുകൾ ആദ്യം ഉയർത്തിക്കാട്ടിയത്. ബൈഡന്റെ നാക്കുപിഴകളും അസ്വാഭാവികത നിറഞ്ഞ പെരുമാറ്റവും ഡിബേറ്റുകളിൽ പിന്നാക്കം പോയതുമെല്ലാം കമലാ ഹാരിസിലേക്ക് വഴിതെളിച്ചു. സാധാരണരീതിയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് പാർട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയിലൂടെയാണ്. എന്നാൽ കമല എത്തിയത് നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചതോടെ ആയിരുന്നു. അവർ പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം. ഏറ്റവും ജനപ്രീതി നേടിയ വൈസ് പ്രസിഡൻ്റാണെന്ന അഭിപ്രായവും അമേരിക്കൻ ജനതയ്‌ക്കുണ്ടായിരുന്നില്ല.

രണ്ട്,
ജോ ബൈഡൻ ഭരണകൂടത്തിനെതിരെ കനത്ത വിമർശനം ഉയർന്നപ്പോഴും സർക്കാരിനൊപ്പം ചേർന്നുനിന്നവളാണ് കമല ഹാരിസ്. അമേരിക്കയിലെ അഭിപ്രായ സർവേകൾ പ്രകാരം ബൈഡന് വെറും 15 ശതമാനം മാത്രമായിരുന്നു അപ്രൂവൽ റേറ്റിം​ഗ് ലഭിച്ചിരുന്നത്. 36 ശതമാനം പേരും അമേരിക്കയുടെ പോക്ക് തെറ്റായ ദിശയിലാണെന്ന് വിശ്വസിച്ചവരായിരുന്നു.

മൂന്ന്,
അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടെന്നും അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് കഴിവുകെട്ടവളാണെന്നും (“failed border tsar”) ട്രംപ് ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളെ അതിജീവിക്കാൻ നിലപാടുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ കമലയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

നാല്,
പരമ്പരാ​ഗത ഡെമോക്രാറ്റ് വോട്ടർമാരായ ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാരെ പോലെയുള്ളവരെ ആകർഷിക്കാൻ കമലാ ഹാരിസിന് കഴിഞ്ഞില്ല. അതുപോലെ അറബ് അമേരിക്കൻ ജനതയേയും ബോധ്യപ്പെടുത്തുന്നതിൽ കമല പരാജയപ്പെട്ടു. പ്രത്യേകിച്ച് മിഷിഗണിൽ. അവിടെ പാലസ്തീനികൾക്ക് ആശ്വാസം പകരാൻ എന്നവിധത്തിൽ എത്തി ചില പ്രചാരണങ്ങളിൽ പങ്കെടുത്ത കമല, പെൻസിൽവാനിയയിൽ ഇസ്രായേലിനെ പിന്തുണച്ചും രം​ഗത്തെത്തിയിരുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങളെ ചിന്തിപ്പിച്ചു.

അഞ്ച്,
ട്രംപ് ജയിച്ചാൽ ജനാധിപത്യം തകരുമെന്ന തരത്തിൽ ഡെമോക്രാറ്റുകൾ നടത്തിയ വിവരണങ്ങളിൽ വോട്ടർമാർ ആകർഷിക്കപ്പെട്ടില്ല.

എല്ലാതിനുമുപരിയായി ഒരു സ്ത്രീയെ അമേരിക്കൻ പ്രസിഡന്റായി സ്വീകരിക്കാൻ ഇതുവരെയും യുഎസ് തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ. ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്ന് അമേരിക്കയുടേതാണ്. അതിന്റെ കമാൻഡർ ഇൻ ചീഫായി കമലയെ കാണാൻ യുഎസ് ജനത തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനം കൂടാതെ സഭയും സെനറ്റും നഷ്ടപ്പെട്ട ഡെമോക്രാറ്റുകൾ 2024ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് ആഴത്തിൽ പഠനം നടത്തുകതന്നെ വേണ്ടിവരും.

Tags: kamala harrisUS President electionUS Election 2024
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies