മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 07:26 am IST
FacebookTwitterWhatsAppTelegram

മംഗളൂരു: മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദൾ പ്രവർത്തകനായ സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. രാത്രി 8.27 ഓടെ മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ കിന്നിപദാവിൽ വെച്ചാണ് സുഹാസ് ഷെട്ടിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലും പിന്തുടർന്നെത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. ഉടൻ തന്നെ തൊട്ടടുത്ത എ.ജെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഞ്ജയ്‌, പ്രാജ്വൽ, അൻവിത്, ലതീഷ്, ശശാങ്ക് എന്നീ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സുഹായ് യാത്ര ചെയ്തത്. കൊടുവാൾ ഉപയോഗിച്ച് മാരകമായി പലതവണ വെട്ടിയാണ് കൊലപ്പെടുത്തിയത്. അക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ബാജ്‌പെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

2022-ൽ സൂറത്ത്കലിൽ നടന്ന ഫാസിൽ കൊലക്കേസിലെ മുഖ്യപ്രതിയാണ് സുഹാസ് ഷെട്ടി . ബാജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. 2022 ജൂലൈ 28 ന് ഫാസിൽ കൊല്ലപ്പെട്ടത് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനുള്ള മറുപടിയായിട്ടാണെന്നു പറയപ്പെടുന്നു.

സുഹാസിന്റെ കൊലപാതക വാർത്ത അറിഞ്ഞയുടൻ മംഗളൂരു സൗത്ത് ബിജെപി എംഎൽഎ വേദവ്യാസ കാമത്ത് മംഗളൂരുവിലെ എ.ജെ. ആശുപത്രിയിൽ എത്തി. ആശുപത്രിക്ക് മുന്നിൽ നിരവധി പ്രവർത്തകർ തടിച്ചുകൂടി. മുൻകരുതൽ നടപടിയായി ആശുപത്രിക്ക് മുന്നിൽ കർശനമായ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

രാത്രി 8.27 ഓടെയാണ് സംഭവം നടന്നതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. സഞ്ജയ്, പ്രജ്വാൾ, അൻവിത്, ലതീഷ്, ശശാങ്ക് എന്നിവർക്കൊപ്പം KA-12-MB-3731 എന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സുഹാഷ് ഷെട്ടിയെ, ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലും സഞ്ചരിച്ചിരുന്ന ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി. അഞ്ചോ ആറോ അക്രമികൾ സുഹാഷ് ഷെട്ടിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബാജ്‌പെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിരവധി ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി മംഗളൂരുവിലെ പല സ്ഥലങ്ങളിലും പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സെൻസിറ്റീവ് പ്രദേശങ്ങളിൽ രാത്രിയും പകലും മുഴുവൻ പട്രോളിംഗ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടുതൽ പോലീസിനെ മംഗളൂരു നഗരത്തിലേക്ക് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുഹാസിന് പ്രാദേശികമായി ധാരാളം പ്രവർത്തകരുടെ പിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോലീസ് കനത്ത മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സുഹാഷ് ഷെട്ടിയെ അക്രമികൾ മർദിച്ച് കൊലപ്പെടുത്തുന്ന സംഭവം ഒരു പ്രദേശവാസി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു, ബിജെപി നേതാവ് സുനിൽ കുമാർ കാർകള തന്റെ എക്സ് അക്കൗണ്ടിൽ ഈ വീഡിയോ പങ്കിട്ടു.രാത്രിയോടെ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു.

Tags: mangaluruFEATURED2Praveen Nettaru murder Case
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies