ന്യൂഡൽഹി: അഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഭാരതം. 2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വിക്ഷേപിച്ചത്. പ്രത്യേകം രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടന്ന ആദ്യ വിക്ഷേപണമാണിത്.
വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച വിദഗ്ധ കരങ്ങളെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. രാജ്യത്തിന്റെ വളർന്നുവരുന്ന പ്രതിരോധ ശേഷി പ്രകടമാക്കുന്ന ആദ്യ വിക്ഷേപണമെന്നാണ് രാജ്നാഥ് സിംഗ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്.
India has carried out the successful launch of Intermediate Range Agni-Prime Missile from a Rail based Mobile launcher system. This next generation missile is designed to cover a range up to 2000 km and is equipped with various advanced features.
The first-of-its-kind launch… pic.twitter.com/00GpGSNOeE
— Rajnath Singh (@rajnathsingh) September 25, 2025
കഴിഞ്ഞ മാസം ഒഡീഷയിലെ ചാന്ദിപൂരിൽ മിസൈൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. തുടർന്നാണ് വീണ്ടും പരീക്ഷണം നടത്തിയത്. ചലിക്കുന്ന റെയിൽ ശൃംഖലയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചതായി രാജ്നാഥ് സിംഗ് അറിയിച്ചു.
സായുധസേന, ഡിആർഡിഒ, എസ്എഫ്സി ( സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് എന്നിവരാണ് വിജയകരമായി പരീക്ഷണം നടത്തിയത്. അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച മിസൈലാണ് അഗ്നി പ്രൈം. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ മിഷൻ ദിവ്യാസ്ത്ര പരീക്ഷിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷനാണ് അഗ്നി പ്രൈം മിസൈലിന്റെ വാർത്ത വന്നത്.
തദ്ദേശീയമായ ആവശ്യങ്ങൾക്ക് മാത്രമല്ല ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യയോട് കൂടി ലോകത്തിനുമുന്നിൽ ഭാരതത്തെ മാറ്റാൻ കഴിയുന്ന വിധത്തിൽ അഗ്നിപ്രൈമിനെ രൂപകൽപ്പന ചെയ്തിട്ടുള്ളതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ട്രെയിനിൽ നിന്നും പാഞ്ഞ അഗ്നി മിസൈലിന് പ്രതിരോധ മേഖലയിൽ വമ്പൻ നേട്ടം ഉണ്ടാക്കാൻ സാധിക്കും.















