ന്യൂഡൽഹി: ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും. പൊതുസ്ഥലത്ത് ബുര്‍ഖയും നിഖാബും ധരിക്കുന്നതിനെതിരെ സ്വീഡൻ ഉപപ്രധാനമന്ത്രി ബുഷ് എബ്ബ രംഗത്തെത്തി. സ്വീഡനിൽ കഴിയുന്ന ഇസ്ലാം മത വിശ്വാസികൾ രാജ്യത്തിന്റെ നിയമവുമായി പൊരുത്തപ്പെടണമെന്നും ഇറാനിലോ സൗദി അറേബ്യയിലോ നടക്കുന്നത് പോലെ സ്വീഡനിൽ നടത്താനാകില്ലെന്നും ബുഷ് എബ്ബ പറഞ്ഞു. പൊതുയിടങ്ങളിൽ ബുർഖ ധരിക്കുന്നത് സ്ത്രീകളെ അടിച്ചമർത്തുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടേച്ചർത്തു.
റോഡുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബൂർഖ ഉപയോഗിക്കാൻ അനുവദിക്കില്ല. സ്വീഡനിലെ മുനിസിപ്പിലാറ്റികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നു.
നമുക്ക് സാധിക്കുന്നത് വരെ ബുർഖ നിരോധിക്കാണമെന്ന് ബുഷ് എബ്ബ വ്യക്തമാക്കി. മതപരമായ അടിച്ചമർത്തൽ നടത്തുന്നവരെ ശിക്ഷിക്കണം. പെൺകുട്ടികളുടെ ശരീരത്തിനും വിഭ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കണം. അതിനായി നഴ്സറി, പ്രൈമറി സ്കൂൾ കാലം മുതൽ കുട്ടികൾക്ക് ഹിജാബ് ധരിക്കാൻ നിർബന്ധിപ്പിക്കരുത്.
നവംബറിൽ നടക്കുന്ന യോഗത്തിൽ ബുർഖയും നിഖാബും നിരോധിക്കുന്നതിനെ കുറിച്ച് പരിഗണിക്കും. പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കണമെന്നും പിഴ ചുമത്തണമെന്നുമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.















