തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ് പ്രശാന്ത് തുടരും; മെമ്പർ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും.
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി . ഒരു വര്‍ഷം കൂടി നീട്ടാനാണ് തീരുമാനം.
നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണക്കൊള്ളയില്‍ പി.എസ് പ്രശാന്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തിൽ പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും.
ദേവസ്വം ബോർഡ് മെമ്പർ അഡ്വ : എ അജികുമാർ സിപിഐ നോമിനിയാണ്. അജികുമാറിന്റെ കാലാവധിയുടെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും.
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഹരിപ്പാട് നിയോജകമണ്ഡലത്തിൽ സിപിഐ ടിക്കെറ്റ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അഡ്വ : എ അജികുമാർ ദേവസ്വം ബോർഡ് മെമ്പറായി തുടരുമോ എന്നുറപ്പില്ല.















