മുംബൈ: പ്രശസ്ത നടൻ ധർമ്മേന്ദ്രയെ ബുധനാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ അദ്ദേഹം സുഖം പ്രാപിക്കുന്നെന്നു കുടുംബം അറിയിച്ചു.
89 കാരനായ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷവും കുടുംബാംഗങ്ങളോ ആശുപത്രി അധികൃതരോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
“ശ്രീ ധർമ്മേന്ദ്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, വീട്ടിൽ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു . ഈ സമയത്ത് കൂടുതൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.”
“എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും അദ്ദേഹത്തിന്റെ തുടർച്ചയായ രോഗശാന്തിക്കും, നല്ല ആരോഗ്യത്തിനും, ദീർഘായുസ്സിനും ഞങ്ങൾ നന്ദി പറയുന്നു. അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നതിനാൽ ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക,” ധർമ്മേന്ദ്രയുടെ മകൻ സണ്ണി ഡിയോളിന്റെ പിആർ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.
നടനെ ചികിത്സിച്ചിരുന്ന ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രതീക് സാംദാനിയും വാർത്ത സ്ഥിരീകരിച്ചു.നടന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ധർമ്മേന്ദ്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന് മാത്രമേ തനിക്ക് സ്ഥിരീകരിക്കാൻ കഴിയൂ എന്നും സാംദാനി പറഞ്ഞു.
ധർമ്മേന്ദ്രയുടെ ഭാര്യയും നടിയും പൊതുപ്രവർത്തകയുമായ ഹേമമാലിനി, “മുതിർന്ന നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിരുത്തരവാദപരമായ” മാധ്യമ വാർത്തകളെ ചൊവ്വാഴ്ച എക്‌സിൽ ഒരു പോസ്റ്റിൽ വിമർശിച്ചിരുന്നു.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ധർമ്മേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചു.















