തിരുവനന്തപുരം: ബിഹാറിലെ തോൽവിയിൽ ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം. പി ശശി തരൂർ. പരാജയത്തിന് വിവിധ ഘടകങ്ങൾ ഉണ്ട്. അവയെല്ലാം തീർച്ചയായും പരിശോധിക്കപ്പെടണം.
കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളുണ്ട്. എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടുപിടിക്കണം. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തരൂരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ രംഗത്തെത്തി. തരൂർ തലമറന്ന് എണ്ണതേക്കുകയാണെന്ന് എം എം ഹസ്സൻ പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ കോൺഗ്രസിൽ എത്തിയത്. സമൂഹത്തിന് വേണ്ടി വിയർപ്പ് പൊഴിക്കാത്ത ആളാണ്ർ. തരൂർ കോൺഗ്രസിൽ നിന്ന് സ്വയം ഒഴിവാകണം. നെഹ്‌റു കുടുംബത്തെ തരൂർ വിമർശിച്ചതാണ് ഹസ്സനെ ചൊടിപ്പിച്ചത്.















