ഹൈദരാബാദ്: അൽ ഫലാഹ് സർവകലാശാല ചെയർമാന്റെ സഹോദരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ജാവേദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പിടിയിലായത്.
2000 ത്തിൽ ചെറു പട്ടണമായ മൗവിലാണ് കേസിനാസാസ്പദമായ സംഭവം നടന്നത്. അൽ-ഫലാഹ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ പേരിൽ നിക്ഷേപം ഇരട്ടിയാ ക്കാമെന്ന് പറഞ്ഞ് നൂറുകണക്കിനാളുകളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് തട്ടിയത്. പിന്നാലെ ഇയാളും കുടുംബവും നാട്ടിൽ നിന്നും ഒളിച്ചോടി. 25 ഹൈദരാബാദിൽ വെച്ചാണ് ഹമൂദിനെ അറസ്റ്റ് ചെയ്തതെന്ന് മുതിന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബി, ഹമൂദിന്റെ സഹോദരൻ ജാവേദ് സിദ്ദിഖി ചെയർമാനായ അൽ ഫലാഹ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു. ഫരീദാബാദ് ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് ജാവേദ് സിദ്ദിഖിക്കതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവ്വകലാശാലയ്‌ക്കതിരെയും അന്വേഷണം നടക്കുന്നുണ്ട്.















