ന്യൂഡൽഹി: മാവോയിസ്റ്റ് കമാൻഡർ മാദ് വി ഹിദ്മയെയും ഭാര്യയെയും വധിച്ച് സുരക്ഷാസേന. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് ഓപ്പറേഷൻ നടന്നത്.
സിആർപിഎഫിന്റെയും ആന്ധ്രാപ്രദേശ് പൊലീസിന്റെയും സംയുക്ത സംഘമാണ് തെരച്ചിൽ നടത്തിയത്. തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ട കൊടുംഭീകരനാണ് മാദ് വി ഹിദ്മ. 76 സുരക്ഷാസേനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുന്നതിന്റെ ഭാഗമായായിരുന്നു ഓപ്പറേഷൻ. അടുത്ത വർഷത്തോടെ മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ നടക്കുന്നത്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
ഛത്തീസ്ഗഢിലും ഏറ്റുമുട്ടൽ നടന്നു. വനമേഖലകൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.















