കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ പിഎഫ്ഐ ഭീകരൻ സവാദ് ഉൾപ്പെടെയുള്ള കൊടും കുറ്റവാളികൾക്കായെത്തിയ വിദേശ ഫണ്ടുകളിലും എൻഐഎ അന്വേഷണം. പ്രതികളെ സംരക്ഷിക്കുന്നതിനായി ഭീകരവാദ ഗ്രൂപ്പുകൾ പ്രത്യേക ഫണ്ട് ശേഖരണം നടത്തിയിരുന്നു എന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് കൊച്ചി എൻഐഎ കോടതി അനുമതി നൽകുകയായിരുന്നു.
2010 ജൂലൈയിലാണ് ജോസഫ് മാഷിന്റെ കൈ പിഎഫ്ഐ ഭീകരർ വെട്ടിമാറ്റിയത്. മുഖ്യപ്രതിയായ സവാദിനെ കഴിഞ്ഞ വർഷം കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ കാലത്ത് സവാദിന് വലിയ തോതിലുള്ള ഫണ്ട് വിദേശത്ത് നിന്നും എത്തിയിരുന്നു. കാസർകോട് 20 ലക്ഷം രൂപയുടെ ഭൂമി വാങ്ങാനുള്ള നീക്കവും സവാദ് നടത്തിയിരുന്നു. ഇതിനായി ആറ് ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇടയ്‌ക്കിടെ സവാദിന്റെ ഒളിസങ്കേതം മാറ്റാനും അവിടെയല്ലാം താമസവും മറ്റുകാര്യങ്ങളും ഏർപ്പെടാക്കായതും പ്രദേശത്തെ പിഎഫ്ഐ സ്ലീപ്പർ സെല്ലുകളായിരുന്നു. സവാദിന്റെ ഫോൺ ഫോറൻസിക് പരിശോധനയിൽ നിർണ്ണായക വിവരങ്ങളാണ് എൻഐഎക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ സഹായം നൽകിയവരെ കുറിച്ചും എൻഐഎക്ക് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടപടികളുണ്ടാകും















