കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണണമെന്ന ദിവ്യാംഗനായ മുഹമ്മദ് യാസിന്ർറെ സ്വപ്നം പൂവണിയുന്നു. കായകുളം സ്വദേശിയായ എട്ടാം ക്ലാസുകാരനെ സുരേഷ് ഗോപി ഡൽഹിയിലേക്ക് ക്ഷണിച്ചു. രണ്ട് കൈയ്യും കാലുമില്ലാത്ത കൊച്ചുമിടുക്കൻ വിവിധ ചാനലുകളിലെ കലാ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്.
സുരേഷ് ഗോപിയുടെ എല്ലാം ജന്മദിനത്തിനും കമ്മീഷണർ സിനിമയിലെ പശ്ചാത്തല സംഗീതം കീ ബോർഡിൽ വായിച്ച് ഫേസ്ബുക്കിലൂടെ യാസിൻ അയച്ചു നൽകാറുണ്ട്. എന്നാൽ ഇതൊന്നും സുരേഷ് ഗോപി കണ്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബിജെപി നേതാവ് എൻ. ഹരി യാസിന്‌റെ വീട്ടിലെത്തിയത്. യാസിന്റെ ആഗ്രഹം അറിഞ്ഞ അദ്ദേഹം അപ്പോൾ തന്നെ വീഡിയോ കോളിൽ സുരേഷ് ഗോപിയെ വിളിച്ചു. ഏറെ സമയം സുരേഷ് ഗോപി യാസിനോടും കുടുംബാംഗങ്ങളോടും സംസാരിച്ചു. ഇതിനിടെ നേരിൽ കാണണമെന്ന് ആഗ്രഹം യാസിൽ സുരേഷ് ഗോപിയോട് തന്നെ പറഞ്ഞു.
ഡിസംബർ 3 ന് ദിവ്യാംഗരുടെ ദിനത്തിൽ 18 വയസ്സിന് താഴെയുള്ള ദിവ്യാംഗരായ പ്രതിഭകൾക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്കാരം ഡൽഹിയിൽ ഏറ്റുവാങ്ങും. ഡിസംബർ 2 ന് ഡൽഹിയിൽ മന്ത്രി സുരേഷ് ഗോപിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് ശേഷമായിരിക്കും യാസിൻ പുരസ്കാരം എറ്റുവാങ്ങുക.















