വാഷിംഗ്ടൺ : “വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്” എന്ന് സ്വയം വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രമ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വ്യാജ വിക്കി പീഡിയ പേജിലാണ് ഡൊണാൾഡ് ട്രെമ്പ് മറ്റൊരു സ്വതന്ത്ര പരമാധികാര രാഷ്ടത്തിന്റെ ആക്ടിംഗ് പ്രസിഡന്റ്ആണ് താൻ എന്ന വിചിത്ര പ്രസ്താവന നടത്തിയിരിക്കുന്നത്.
ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട പോസ്റ്റിൽ, “വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്, 2026 ജനുവരിയിൽ അധികാരമേറ്റയാൾ” എന്ന പദവിയുള്ള ട്രംപിന്റെ ഔദ്യോഗിക ഛായാചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ അദ്ദേഹത്തെ അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായി 2025 ജനുവരി 20-ന് അദ്ദേഹം അധികാരമേറ്റതായി പരാമർശിക്കുന്നു.
വെനസ്വേലയിൽ സൈനിക അധിനിവേശം നടത്തി പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ആ രാജ്യത്തിന്റെ ‘ഇടക്കാല’ പരമോന്നത നേതാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് സ്ഫോടനാത്മക പ്രസ്താവനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ പോസ്റ്റ് നിലവിൽ ഓൺലൈനിൽ വ്യാപകമായ ചർച്ചാ വിഷയമാണ്.
വെനസ്വേലയിൽ അമേരിക്കസൈനിക ആക്രമണം നടത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ അസാധാരണമായ അവകാശവാദം ഉയർത്തുന്നത്. ഓപ്പറേഷനിൽ, വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. അവിടെ ഇരുവരും മയക്കുമരുന്ന്-ഭീകര ഗൂഢാലോചന കുറ്റം ചുമത്തി വിചാരണ നേരിടുകയാണ്.
വെനസ്വേലയിൽ “സുരക്ഷിതവും നീതിയുക്തവുമായ അധികാര കൈമാറ്റം” ഉറപ്പാക്കുന്നതുവരെ വെനസ്വേലൻ സർക്കാരിനെ അമേരിക്ക പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലൻ സുപ്രീം കോടതി നിക്കോളാസ് മഡുറോയുടെ സഖ്യകക്ഷിയും വെനസ്വേലൻ വൈസ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു, ഈ നീക്കത്തിന് വെനസ്വേലൻ സൈന്യവും അംഗീകാരം നൽകി.
വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക ആക്രമണത്തെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ വിമർശിച്ചിട്ടുണ്ട്. ചൈന, റഷ്യ, കൊളംബിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളും യുഎസ് നടപടിയെ അന്താരാഷ്‌ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.















