കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ മുഖ്യപ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്.
സ്വർണക്കൊള്ളയിൽ ആദ്യ ജാമ്യം അനുവദിച്ചത് കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളിക്കേസിൽ റിമാൻഡ് കാലാവധി തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.
കേസിൽ ഉണ്ടായിരിക്കുന്ന ഈ പുരോഗതി SIT ക്ക് തിരിച്ചടി ആണെന്നാണ് അനുമാനിക്കേണ്ടത് . അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ SIT മുന്നോട്ടു പോയതിനാലുള്ള സ്വാഭാവിക നടപടിയാണ് ജാമ്യം.ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു അന്നാണ് നിയവൃത്തങ്ങൾ പറയുന്നത്.
ഉണ്ണി കൃഷ്‌ണൻ ജാമ്യം ലഭിച്ചത് സർക്കാരിന്റെയും പൊലീസ് ഡിപ്പാർട്മെന്റിന്റെയും വീഴ്ചയായി കണക്കാക്കപ്പെടുന്നു.















