പാലക്കാട്: നെന്മാറയിൽ വാറ്റ് കേസ് പ്രതിയായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിയും ഗുണ്ടായിസവും. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉണ്ണിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെന്മാറ നഗരത്തിലെ കച്ചവട സ്ഥാപനത്തിൽ കയറി ഭീഷണി മുഴക്കിയത്.
കിടക്കയും മറ്റും വിൽക്കുന്ന സയ്യിദ് എന്നയാളുടെ കടയിൽ കയറി ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ജനം ടിവി ലഭിച്ചു. സിപിഎം ഏരിയ സെക്രട്ടറി പ്രേമനും ലോക്കൽ സെക്രട്ടറി പറഞ്ഞാണ് തങ്ങളെത്തിയത് എന്ന് ഇവർ ആക്രോശിക്കുന്നുണ്ട്. കടയിൽ ഒരു സ്ത്രീയും കുട്ടിയും മാത്രമുള്ളപ്പോഴാണ് ഇവരുടെ ഗുണ്ടായിസം
ചാരായം വാറ്റ് കേസിൽ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയാക്കിയത് വിവാദമാണ്. 2021 ജൂണിലാണ് ഉണ്ണിലാലിന്റെ നെന്മാറയിലെ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയത്. കേസിന് പിന്നാലെ ദീർഘകാലം ഒളിവിൽ പോയ ഉണ്ണിലാൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നാലെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാകുകയും ചെയ്തു.















