കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ മൊയ്തീൻകുട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മൊയ്തീൻകുട്ടി പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന മാസ്റ്റർ ട്രെയിനറാണെന്ന് എൻഐഎ വ്യക്തമാക്കി.
പത്ത് വർഷത്തോളം സംസ്ഥാനത്തുടനീളം ഇയാൾ ആയുധ പരിശീലനം നൽകി. ” 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക” എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത യുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
പിഎഫ്ഐ നിരോധന സമയത്ത് വളാഞ്ചേരിയിൽ ആക്രിക്കട നടത്തിയിരുന്ന ഇയാൾ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിലായിരുന്നു, അവിടെ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് എൻഐഎ അറിയിച്ചു.
യുഎഇയിലെ ഇയാളുടെ പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ട്. മൊയ്തീൻകുട്ടിയെ അടുത്താഴ്ച എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.















