കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എന്‍സിപി ശരദ് പവാർ വിഭാഗത്തിന്റെ നേതാവ് എ കെ ശശീന്ദ്രന് തിരിച്ചടി. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. പാർട്ടി പ്രസിഡന്റ് ഒപ്പിട്ട രേഖയിൽ വ്യത്യാസം ഉണ്ട എന്ന തടസ്സവാദം എ കെ ശശീന്ദ്രൻ ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചിരിക്കുന്നത്.
എ കെ ശശീന്ദ്രൻ ഇക്കുറി കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന ചിഹ്നത്തിൽ മത്സരിക്കും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രൻ മത്സരിച്ചത്.മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് എൻസിപി ശരദ് പവാർ വിഭാഗം നേതാവു കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ.
കഴിഞ്ഞ മൂന്ന് തവണയും ക്ലോക്ക് ചിഹ്നത്തിലാണ് ഈ മണ്ഡലത്തിൽ എ കെ ശശീന്ദ്രൻ ജയിച്ചത്. ഇതിനിടെ എൻസിപി പിളർന്ന് അജിത് പവാർ വിഭാഗം രൂപീകരിച്ചതോടെ എ കെ ശശീന്ദ്രന് എതിരെ പി കെ ശശീന്ദ്രൻ എന്ന അപരനെ എൻസിപി അജിത് പവാർ വിഭാഗം സ്വതന്ത്ര സ്ഥാനാർത്ഥി ആക്കുകയായിരുന്നു.















