അമ്മയ്ക്ക് മരിക്കേണ്ടി വരും; ദയവായി എന്നോട് ക്ഷമിക്കുക; കുറിപ്പ് എഴുതി ആത്മഹത്യ; മരണകാരണം ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടത്തിയ മാനസിക പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയ്‌ക്ക് മരിക്കേണ്ടി വരും; ദയവായി എന്നോട് ക്ഷമിക്കുക; കുറിപ്പ് എഴുതി ആത്മഹത്യ; മരണകാരണം ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടത്തിയ മാനസിക പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 08:13 pm IST
FacebookTwitterWhatsAppTelegram

ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ 28 വയസ്സുകാരിയായ മോണിക്ക എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ നടുക്കുന്ന പുതിയ തരം സൈബര്‍ കുറ്റകൃത്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നടത്തിയ ക്രൂരമായ മാനസിക പീഡനത്തിനൊടുവിലാണ് രണ്ട് പെണ്‍മക്കളുടെ അമ്മയായ മോണിക്ക ജീവിതം അവസാനിപ്പിച്ചത്.

ഭര്‍ത്താവ് രണ്‍ധീര്‍ ജോലിക്കായി പോയ സമയത്തായിരുന്നു മോണിക്കയുടെ മരണം. എട്ടും പതിനൊന്നും വയസ്സുള്ള മക്കള്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മോണിക്ക ജീവനൊടുക്കിയത്. രാവിലെ ഉണര്‍ന്ന കുട്ടികളാണ് അമ്മയുടെ മൃതദേഹം ആദ്യം കണ്ടത്. ആദ്യം ആത്മഹത്യയാണെന്ന് കരുതി കുടുംബാംഗങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെങ്കിലും പിന്നീട് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പും ഫോണ്‍ രേഖകളും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു.

‘ക്ഷമിക്കണം ജിയാ, അമ്മയ്‌ക്ക് മരിക്കേണ്ടി വരും’ എന്ന് ഇളയ മകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോണിക്ക ആത്മഹത്യക്കുറിപ്പ് എഴുതിയത്. ‘എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒരാള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. നിരന്തരമായ സമ്മര്‍ദ്ദം കാരണം ഞാന്‍ ഈ കടുംകൈ ചെയ്യുന്നു. ദയവായി എന്നോട് ക്ഷമിക്കുക.’ – മോണിക്ക കത്തില്‍ എഴുതി. യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഞ്ച് വ്യത്യസ്ത നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും കണ്ടെത്തി.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാര്‍, പെണ്‍വാണിഭ കേസിലുള്‍പ്പെടെ മോണിക്ക പ്രതിയാണെന്ന് വിശ്വസിപ്പിച്ചു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന തന്ത്രമുപയോഗിച്ച് അവര്‍ മോണിക്കയെ ഒരു മുറിയില്‍ തളച്ചിടുകയും വന്‍തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മോണിക്കയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴും തട്ടിപ്പുകാരുടെ വീഡിയോ കോളുകള്‍ വന്നു കൊണ്ടിരുന്നു. മോണിക്കയുടെ അനന്തരവന്‍ സന്‍യോഗ് കോള്‍ എടുത്തപ്പോള്‍ പോലീസ് യൂണിഫോം ധരിച്ച ഒരാള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മോണിക്കയെ ചോദിച്ചു.

മോണിക്ക മരിച്ചുവെന്ന് പറഞ്ഞിട്ടും തട്ടിപ്പുകാര്‍ പിന്മാറിയില്ലെന്ന് മാത്രമല്ല, കുടുംബാംഗങ്ങളെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മരണശേഷവും ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവ് രണ്‍ധീര്‍ പോലീസില്‍ പരാതി നല്‍കി. ബിഎന്‍എസ് സെക്ഷന്‍ 108 പ്രകാരം കോട്വാലി സിറ്റി പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. സൈബര്‍ ബുളളിയിംഗിന്റെ തോത് പരിശോധിക്കാന്‍ ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഡാറ്റയും വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു.

നിയമപാലകരാണെന്ന് ചമഞ്ഞ് വ്യാജരേഖകള്‍ കാട്ടി ആളുകളെ പരിഭ്രാന്തിയിലാക്കുന്ന ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഭയത്തെ ആയുധമാക്കി സൈബര്‍ ക്രിമിനലുകള്‍ നടത്തുന്ന ഈ അതിക്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളാണ് ഒരു ഫോണ്‍ കോളിന്റെ മറവില്‍ തകര്‍ക്കപ്പെട്ടത്.

Tags: womencommit suicidedigital arrestblack mail
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies