തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കനക്കുന്നതിനിടെ ഭക്ഷ്യ വിഷബാധ പോലെയുള്ള അപകടങ്ങൾ വർധിക്കുകയാണ്. മോശം ഭക്ഷണം ലഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പരാതികളും ഓൺലൈനിൽ കാണപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ . ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സീൽ ചെയ്യാനുള്ള നീക്കമാണ് കോർപ്പറേഷൻ നടത്തുന്നത്. ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ വെള്ളായണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഖലീഫാ കഫേയും അധികൃതർ സീൽ ചെയ്തു.
എന്നാൽ ഖലീഫാ കഫേ സീൽ ചെയ്തതിനു പിന്നാലെ മതം പറഞ്ഞ് ഇരവാദം മുഴക്കി പാഞ്ഞെത്തുകയാണ് ഇസ്ലാമിസ്റ്റുകൾ. യുപിയിലും മറ്റും നടക്കുന്ന ബുൾഡോസർ നടപടിയുടെ ചെറിയ പതിപ്പാണിതെന്ന് പറഞ്ഞാണ് ചില ജിഹാദികൾ പ്രചാരണം നടത്തുന്നത് . ഖലീഫ കഫേ എന്ന പേരിട്ടത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത് .
കോർപറേഷൻ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന നൂറുകണക്കിന് ഷോപ്പിലെ ഒരു ഷോപ്പാണ് ഖലീഫ കഫേയെന്നും, ആദ്യ നടപടി എന്ന നിലയിലാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഖലീഫപൂട്ടിച്ചതെന്നും ഷോപ്പുമായി ബന്ധപ്പെട്ട ഷാഹുൽ അമ്പലത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമായി പറയുന്നു. എന്നിട്ടും ഇരവാദം മുഴക്കി മുറവിളി കൂട്ടുന്നത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത് .















