ന്യൂഡൽഹി: ഇന്ധന നിയന്ത്രണ ആഹ്വാനത്തിൽ രാജ്യത്തിന് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പകുതിയാക്കി. ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന പ്രതിസന്ധിയും സാമ്പത്തിക വെല്ലുവിളികളും അതിജീവിക്കാൻ അദ്ദേഹം നടത്തിയ അഭ്യർത്ഥനയ്‌ക്ക് പിന്നാലെയാണിത്.
അടുത്തിടെ വഡോദരയിലും ഗുവാഹത്തിയിലും നടത്തിയ സന്ദർശന വേളയിൽ വാഹനവ്യൂഹം 50% മാത്രമായിരുന്നു. എസ്‌പിജി പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ആയിരുന്നു ക്രമീകരണം. അകമ്പടി വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം നിർദ്ദേശം നൽകി. എന്നാൽ ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന കർശന നിർദ്ദേശവുമുണ്ട്.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അകമ്പടി വാഹനങ്ങളുടെ എണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വെട്ടിക്കുറച്ചു. പകുതിയിലധികം വാഹനങ്ങൾ ഒഴിവാക്കിയാണ് ആഭ്യന്തര മന്ത്രി ഔദ്യോഗിക വസതിയിൽ നിന്ന് ഇറങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതെയാണ് വാഹനങ്ങളുടെ എണ്ണം കുറച്ചത്. ഇന്ധന ഉപഭോഗം കുറയ്‌ക്കാനും വിദേശനാണ്യം ലാഭിക്കാനുമുള്ള സീറോ ടോളറൻസ് നയത്തിനുമുള്ള പിന്തുണയാണ് അദ്ദേഹത്തിൻറ നടപടി.
#WATCH | Delhi: Following Prime Minsiter Narendra Modi’s appeal, Union Home Minister Amit Shah also downsized his convoy, reducing it to less than half.
Visuals of Union HM leaving his residence. pic.twitter.com/yQQgYGOIlu
— ANI (@ANI) May 13, 2026
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ വിദേശനാണ്യ വിനിയോഗം നിയന്ത്രിക്കാൻ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അടുത്ത വർഷത്തേക്ക് സ്വർണം വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുക, വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി കോവിഡ് -19 കാലത്ത് സ്വീകരിച്ച രീതികൾ തുടർന്നും സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ആഗോളതലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്ന സാഹചര്യത്തിൽ ഇന്ധനം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടിരുന്നു.















