ആലപ്പുഴ: സി.പിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ജനങ്ങൾക്ക് മുന്നിൽ ഹാസ്യകഥാപാത്രമായി മാറിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. കെ. റെയിൽ വന്നാൽ അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടു പോയി വിൽക്കാമെന്ന ഗോവിന്ദന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് അംഗങ്ങളുടെ വിമർശനം.
എം. വി ഗോവിന്ദന് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ അറിയില്ലെന്നും മിക്കപ്പോഴും ആളുകളെ പരിഹസിക്കുന്ന തരത്തിൽ കാര്യ ഗൗരവമില്ലാതെയാണ് പ്രതികരിച്ചിരുന്നത്. ജി സുധാകരൻ പാർട്ടി വിടാൻ ഇടയാക്കിയത് എം. വി ഗോവിന്ദന്റെ പരിഹാസമാണ്. ഇങ്ങനെയൊരു സെക്രട്ടറിയെ മുന്നിൽ നിർത്തി പാർട്ടിക്ക് ഇനി മുന്നോട്ട് പോകാനാകില്ല. തളിപ്പറമ്പിൽ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായപ്പോൾ വേണ്ടെന്ന് പറയേണ്ടത് ഗോവിന്ദനായിരുന്നു.
കെ. കെ ശൈലജ എന്തെങ്കിലും ആയിത്തീരുമോ എന്ന് പേടിച്ചാണോ മണ്ഡലം മാറ്റിയതെന്നും ഒരംഗം ചോദിച്ചു. പിണറായി വിജയനെതിരെയും രൂക്ഷ വിമർശനമുണ്ടായി. രണ്ട് തവണ ജയിച്ചവരെ മാറ്റി നിർത്തിയപ്പോൾ പിണറായിക്ക് മാത്രം ഇളവ് നൽകി. ഇത്തവണയും ഇളവ് വാങ്ങി മത്സരിക്കുക മാത്രമല്ല പ്രതിപക്ഷ നേതാവുമായി.















