ന്യൂഡൽഹി: പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢഗംഭീര സ്വീകരണം. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഉഭയകക്ഷി ഇറ്റലി സന്ദർശനമാണിത്. 2024 ജൂണിൽ അദ്ദേഹം ഇറ്റലിയിൽ എത്തിയത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു. റോമിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കുകയും വാരാണസിയിലെ ഘാട്ടുകൾ ചിത്രീകരിക്കുന്ന ഒരു പെയിന്റിംഗ് സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യ-ഇറ്റലി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണി, പ്രസിഡന്റ് സെർജിയോ മറ്ററെല്ല എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ പ്രധാന വിഷയമാകും. ഇരുരാജ്യങ്ങലും സംയുക്തമായി നടപ്പിലാക്കുന്ന 2025-2029 സംയുക്ത തന്ത്രപരമായ കർമ്മ പദ്ധതി (Joint action plan) പുരോഗതിയും വിലയിരുത്തും. ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ (Food and Agriculture Organisation- FAO) ആസ്ഥാനം സന്ദർശിക്കുമെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
Sono atterrato a Roma, in Italia. Incontrerò il Presidente Sergio Mattarella e il Primo Ministro Giorgia Meloni e avrò dei colloqui con loro. Questa visita si concentrerà su come rafforzare la cooperazione tra India e Italia, con particolare attenzione al Corridoio Economico… pic.twitter.com/huZgq6lSJ6
— Narendra Modi (@narendramodi) May 19, 2026
റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി സ്വാഗതം ചെയ്തു. പഴയ ചിത്രം പങ്കിട്ടുകൊണ്ട് , ‘എന്റെ സുഹൃത്തേ, റോമിലേക്ക് സ്വാഗതം!’എന്നാണ് മെലോണി കുറിച്ചത്.
ഒന്നിലധികം മേഖലകളിലെ സഹകരണം ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും നടപ്പാക്കിയ സംയുക്ത തന്ത്രപരമായ കർമ്മ പദ്ധതി സജീവമായി പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദർശനം. 16.77 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം, 3.66 ബില്യൺ യുഎസ് ഡോളർ നേരിട്ടുള്ള നിക്ഷേപം, പ്രതിരോധം സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവ അടക്കം കർമ്മ പദ്ധതിയുടെ ഭാഗമാണ്.















