കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ സംഘർഷത്തെ തുടർന്ന് ജലപീരങ്കി പ്രയോഗം. സമരക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഒഴിപ്പിക്കാനെത്തിയ പൊലിസ് പിൻവാങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്നാണ് പൊലിസിന്റെ പിൻമാറ്റം.ഇത് 15-ാം തവണയാണ് ഒഴിപ്പിക്കൽ ശ്രമം ഉണ്ടാകുന്നതും പരാജയപ്പെടുന്നതും. അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകരമാണ് അധികൃതർ ഒഴിപ്പിക്കൽ ശ്രമം നടത്തുന്നത്.
ഒഴിപ്പിക്കൽ ശ്രമം നടത്തിയപ്പോൾ ഒരാൾ തലയിൽ പെട്രോളൊഴിച്ച് ആത്മഹത്യശ്രമം നടത്തുകയായിരുന്നു. ഇതോടെ പൊലിസ് സമര പന്തലിലേക്ക് ജലപീരങ്കി പ്രയോഗം നടത്തി.തുടർന്ന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നീക്കങ്ങളുമുണ്ടായി. മുമ്പ് 14 തവണയും കുടിയൊഴിപ്പിക്കാനുള്ള ശ്രമം നടത്തിയ പൊലിസ് ബലപ്രയോഗം നടത്തിയിരുന്നില്ല.. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പടെയുള്ളവർ സമരക്കാർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി പ്രദേശത്ത് 50 വർഷത്തോളമായി തർക്കം നിലനിൽക്കുന്നുണ്ട്. ഭൂമിയില്‍ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. കേസില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് എതിരായാണ് വിധി വന്നത്. എന്നാല്‍ പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം. നടപടി തടയാന്‍ സിപിഐഎംഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐഎം ഏരിയാ സെക്രട്ടറിയുമായി പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്. തങ്ങൾ വർഷങ്ങളായി താമസിക്കുന്ന മണ്ണിൽ നിന്നും മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.















