കണ്ണൂർ: തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയിൽ പ്രകടമായ മാറ്റം ദൃശ്യമാകുന്നു. മുൻകാലങ്ങളിൽ പൊതുവേദികളിലെ മൈക്ക് തകരാറുകളോട് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്ന മുൻ മുഖ്യമന്ത്രി, ഇക്കുറി തികച്ചും ശാന്തനായും നർമ്മം കലർന്നുമാണ് പൊതുവേദിയിൽ സംസാരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂരിൽ വെച്ച് പുരസ്കാരം നൽകുന്ന ചടങ്ങിലായിരുന്നു മുൻമുഖ്യമന്ത്രിയുടെ ഈ ഭാവമാറ്റം.
വേദിയിലെ പ്രസംഗപീഠത്തിന്റെ വീതിക്കുറവിനെക്കുറിച്ചായിരുന്നു മുൻ മുഖ്യമന്ത്രിയുടെ സൗമ്യമായ പരാമർശം. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കാറുള്ള പിണറായി, ഇക്കുറി തികച്ചും സരസമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. മൈക്കിനെയല്ല, മറിച്ച് പ്രസംഗപീഠത്തെയാണ് അദ്ദേഹം ഇത്തവണ വിമർശിച്ചത്.
പ്രസംഗപീഠത്തിന് വീതി വളരെ കുറവാണെന്നും, സംസാരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഒരു ചുവട് പിന്നോട്ട് വെച്ചാൽ താഴേക്ക് വീണുപോകുന്ന അവസ്ഥയാണെന്നും പറഞ്ഞു. അടുത്ത തവണ പരിപാടി സംഘടിപ്പിക്കുമ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട, ഭംഗിയുള്ള പ്രസംഗപീഠം ഒരുക്കിയാൽ നന്നായിരിക്കുമെന്നും സംഘാടകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ തന്റെ ‘ധാർഷ്ട്യം’ നിറഞ്ഞ ശൈലി വെടിഞ്ഞ് മുൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന സൂചനയാണിത്.















