ലക്നൗ: ഏതൊരു വസ്തു സംസ്ഥാന വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും, സംസ്ഥാന സർക്കാരിന് അത് റദ്ദാക്കാം. ഉത്തർപ്രദേശ് സർക്കാർ 31,328 രജിസ്ട്രേഷനുകളാണ് ഇത്തരത്തിൽ റദ്ദു ചെയ്തത്. രേഖാ പരിശോധനയിൽ ഭൂരേഖകൾ, ഉടമസ്ഥാവകാശ വിശദാംശങ്ങൾ എന്നിവയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രജിസ്ട്രേഷൻ റദ്ദാക്കിയത്.
കേരള വഫഖ് ബോർഡ് മുനമ്പം ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വലിയ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് യോഗി സർക്കാരിന്റെ നടപടി കയ്യടി നേടുന്നത്. മുനമ്പം വിഷയവും ഇതുപോലെ പരിഹരിക്കണമെങ്കിൽ യോഗി ആദിത്യനാഥിനെ പോലെയുള്ള ആജ്ജവമുള്ള മുഖ്യമന്ത്രി കേരളത്തിനും വേണമെന്ന് മാത്രം. പത്ത് മിനിറ്റ് കൊണ്ട് വിഷയം പരിഹരിക്കുമെന്നാണ് മുനമ്പം നിവാസികൾക്ക് വി. ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ വാഗ്ദാനം. 2019ൽ മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങൾ ചെയർമാനായ വഖഫ് ബോർഡാണ് മുനമ്പം വഖഫാക്കി രജിസ്റ്റർ ചെയ്തത്. മുസ്ലീ ലീഗിനെ മറികടന്ന് മുനമ്പത്ത് ഇടപെടാൻ വി. ഡി സതീശന് ആവതില്ലെന്ന കാര്യവും എല്ലാവർക്കും അറിയാം. മുനമ്പം നിവാസികളെ സതീശൻ കബളിപ്പിച്ചു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
യുപിയിൽ ആകെ 1,18,302 സ്വത്തുക്കളാണ് വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. എന്നാൽ പിന്നീട് റവന്യുരേഖകളുടെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് അധികൃതർ പറഞ്ഞു. വഖഫ് ആസ്തികളുടെ കേന്ദ്രീകൃത ഡിജിറ്റലൈസേഷനും സുതാര്യതയുമാണ് ഉമീദ് പോർട്ടൽ കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെയാണ് ഉമീദ് പോർട്ടൽ നിലവിൽ വന്നത്.














