തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് ബിജെപി- കോൺഗ്രസ് ഡിൽ എന്ന സിപിഎം നേതാക്കളുടെ ആരോപണത്തെ പുച്ഛിച്ച് തള്ളി വി. മുരളീധരൻ എംഎൽഎ. ഒരിക്കലും തിരിച്ചു വരാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ നരേന്ദ്രമോദിക്ക് വേറെ പണിയില്ലേ എന്ന് വി. മുരളീധരൻ ചോദിച്ചു .
കേസ് അന്വേഷണം എങ്ങനെയാണ് വേട്ടയാടലാകുന്നത്. അവർക്ക് എന്തോക്കയോ ഭയക്കാൻ ഉണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റാൽ നാട്ടിൽ അരാജകത്വം ഉണ്ടാക്കൽ സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. ഇന്നലെ ഹൈക്കോടതി എടുത്ത തീരുമാനപ്രകാരം ആണ് നടപടി. കേന്ദ്ര ഭരണത്തിന്റെ ഭാഗമായി സിപിഎം ഇതുവരെ ഇരുന്നിട്ടില്ല, അതുകൊണ്ടാണ് അവർ ഇങ്ങനെ ഒക്കെ പറയുന്നത്. അറിയാത്ത കാര്യങ്ങൾ പറയരുത്. ഇഡിയോട് പോയി 12 ഇടത്ത് റെയ്ഡ് ചെയ്യ് എന്ന് പറഞ്ഞാൽ അവർ പോയി ചെയ്യില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് ഇഡി സംഘം വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയനെയും മകൾ വിണയെയും ഇഡി ചോദ്യം ചെയ്യുകയാണ്. റെയ്ഡ് ആറ് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കോടതി ഉത്തരവിന് പിന്നാലെ നടന്ന ഇഡിയുടെ രഹസ്യ പരിശോധനയിൽ സിപിഎം കേന്ദ്രങ്ങൾ ഞെട്ടിതരിച്ചിരിക്കുകയാണ്. പിണറായിയുടെ കണ്ണൂരിലെ വീടിനും മുന്നിലെ തിരുവനന്തപുരത്തെ വാടക വീടിന് മുന്നിലും മുതിർന്ന സിപിഎം നേതാക്കൾ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ഇഡിക്കെതിരെ മുതിർന്ന നേതാക്കളുടെ ബാലിശമായ മുദ്രാവാക്യം വിളികേട്ട് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.















