കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള സർക്കാർ നടപടി ശക്തമായി തുടരുന്നു. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസുകൾക്ക് പിന്നാലെ ഇപ്പോൾ സി.പി.എം ഓഫീസും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. പശ്ചിം ബർദ്ദമാൻ ജില്ലയിലെ ബേൺപൂരിൽ അനധികൃതമായി നിർമ്മിച്ച സി.പി.എം ഓഫീസാണ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂർണ്ണമായും തകർത്തത്.
അനധികൃതമായി ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകാനാണ് സുവേന്ദു സർക്കാറി് സർക്കാരിന്റെ തീരുമാനം. രാഷ്‌ട്രീയ വ്യത്യാസമന്യേ, നിയമം ലംഘിച്ച് പണിതുയർത്തിയ എല്ലാ നിർമ്മാണങ്ങൾക്കെതിരെയും മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പ്രാദേശിക നേതാക്കളുടെ ഉടമസ്ഥതയിലുള്ള അനധികൃത ബഹുനില മന്ദിരങ്ങളും പാർട്ടി ഓഫീസുകളും വ്യാപകമായി പൊളിച്ചുനീക്കപ്പെടുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും നിയമവിരുദ്ധ നിർമ്മാണങ്ങൾക്ക് നേരെ ബുൾഡോസറുകൾ തിരിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലും കയ്യേറ്റങ്ങൾക്കെതിരെയുള്ള ഈ കർശന നടപടികൾ തുടരുമെന്നാണ് സൂചന.















