കൊച്ചി: മുനമ്പം ജനതയോട് യുഡിഎഫും മുഖ്യമന്ത്രി വി.ഡി സതീശനും കാണിക്കുന്ന കാപട്യം വെളിച്ചത്താക്കി വഖ്ഫ് ബോർഡ് ചെയർമാന്റെ വാർത്താസമ്മേളനം. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടന്നിട്ടില്ലെന്ന് വഖഫ് ബോർഡ് ചെയമാൻ കെ. എസ് ഹംസ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് വി. ഡി സതീശൻ മുനമ്പം ജനതയ്‌ക്ക് നൽകിയ വാഗ്ദാനം. യുഡിഎഫ് ഭരണം ഏറ്റെടുത്തിട്ട് ഒന്നരമാസത്തിലധികം ആയെങ്കിലും പ്രശ്നപരിഹാരത്തിന് ചെറുവിരൽ പോലും അനക്കിയില്ലെന്ന് ചുരുക്കം.
മുനമ്പം ഭൂമി വഖഫ് അല്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് കെ. എസ് ഹംസ പറഞ്ഞു. വഖഫ് അല്ലെന്ന വി. ഡി സതീശന്റെ അഭിപ്രായം വ്യക്തിപരമാണ്. വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. അപ്പോൾ സർക്കാരിനെങ്ങനെ അവരെ ലംഘിക്കാനാകും. വഖഫ് ഭൂമി അല്ലെന്ന് വി ഡി സതീശൻ പറഞ്ഞത് പൊളിറ്റിക്സ് ആകാം. വകുപ്പ് മന്ത്രിക്കും മുനമ്പത്തേത് വഖഫ് ഭൂമിയെന്നാണ് അഭിപ്രായമെന്ന് കരുതുന്നു. മുസ്ലിം ലീഗ് ഈ വിഷയത്തിൽ നിലപാട് പൊതു സമൂഹത്തോട് വ്യക്തമാക്കണം.
മുനമ്പം അടക്കം 400 ഓളം പ്രൊപ്പാർട്ടികൾ ഒന്നിച്ചാണ് ബോർഡ് രജിസ്റ്റർ ചെയ്തത്.
മുനമ്പത്തിന് പകരം ഭൂമി എന്ന പ്രശ്നപരിഹാര ഫോർമുല ഇപ്പോൾ പറയാനാവില്ല. കേന്ദ്രത്തിന്റെ നോട്ടീസിന് ഇന്ന് മറുപടി നൽകുമെന്നും വഖഫ് ബോർഡ് ചെയമാൻ പറഞ്ഞു.















