മുംബൈ : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സമവാക്യങ്ങളെ വീണ്ടും കലക്കിയ വലിയ തിരിച്ചടിയുമായി ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (UBT) ക്യാമ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടിയുടെ ആറ് ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ഔദ്യോഗികമായി ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പാർട്ടി പിളർന്നതിനു ശേഷം വീണ്ടും ശക്തിശോഷിപ്പിക്കുനന് ഈ നീക്കം ഉദ്ധവ് താക്കറെ ക്യാമ്പിന് വലിയ രാഷ്‌ട്രീയ ആഘാതമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആറ് എംപിമാരിൽ ചിലർ തുറന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇന്ന് വൈകുന്നേരം 3 മണിയോടെ ഇവരുടെ ഔദ്യോഗികമാറ്റം നടക്കുമെന്നാണ് വിവരം.
ഇതോടെ ലോക്സഭയിൽ ശിവസേന (UBT)യുടെ ശക്തി കൂടുതൽ ക്ഷയിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. 2022ലെ മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധിയിൽ ആരംഭിച്ച പാർട്ടി പിളർപ്പിന് ശേഷവും തുടരുന്ന നീക്കങ്ങൾ ’ ഉദ്ധവ് താക്കറെ ക്യാമ്പിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു.
അതിനിടെ, ഉദ്ധവ് താക്കറെ ക്യാമ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി എംപിമാരെയും എംഎൽഎമാരെയും ഒരുമിച്ചു നിലനിർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നേതൃത്വം.
രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം, ഈ നീക്കം മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ രാഷ്‌ട്രീയ ശക്തിസമവാക്യങ്ങളെ തന്നെ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. 2022ലെ ചരിത്രപരമായ പാർട്ടി പിളർച്ചയ്‌ക്ക് ശേഷം വീണ്ടും നടക്കുന്ന ഈ വലിയ മാറ്റം, ഉദ്ധവ് ഗ്രൂപ്പ് ശിവസേനയുടെ സംഘടനാ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്കാണ് നീങ്ങുന്നത്.
മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ ഈ പുതിയ സംഭവ വികാസങ്ങൾ അടുത്ത നിയമസഭാ, ലോക്സഭാ രാഷ്‌ട്രീയ നീക്കങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നത് ഉറപ്പായിരിക്കുകയാണ്.















