ന്യൂഡൽഹി: ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടക്കമുള്ളവർ പങ്കെടുത്തിട്ടുണ്ട്.
37 ദിവസം നീണ്ട സമരത്തിനും ഡൽഹിയിലെ പ്രതിഷേധങ്ങൾക്കും പിന്നാലെ നടത്തിയ ആഡംബര ആഘോഷത്തിന്റെ ചെലവിനെക്കുറിച്ചും സംഘടനയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. ബിജെപി രാജ്യസഭാംഗവും സുപ്രീംകോടതി അഭിഭാഷകനുമായ മഹേഷ് ജെത്മലാനി ഉൾപ്പെടെയുള്ളവർ ആഘോഷത്തെ വിമർശിച്ച് രംഗത്തെത്തി. സമരകാലത്ത് പ്രവർത്തകരുടെ യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകൾ വഹിച്ചത് ആരാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
Remember, 21 NEET aspirants lost their lives … pic.twitter.com/1MOrcgJ5HM
— Yo Yo Funny Singh (@moronhumor) July 27, 2026
സിജെപി സമരത്തിന് പിന്നിലെ വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ വീണ്ടും ശക്തമാകുകയാണ്. ഭാരത വിരുദ്ധ ടൂൾ കിറ്റിന്റെ അണിയറക്കാർ ഒന്നൊന്നായി പുറത്ത് വരുന്നത് ദേശീയ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഡൽഹിയിലെ 37 ദിവസം നീണ്ട പ്രതിഷേധത്തിന് പിന്നാലെ ലണ്ടനിലും സിജെപി അനുകൂല പ്രകടനം നടന്നതോടെയാണ് സംശങ്ങൾക്ക് ശക്തിപകരുന്നത്. പരിസ്ഥിതി പ്രവർത്തക എന്ന് അവകാശപ്പെടുന്ന ഗ്രേറ്റ തൻബർഗ് ഉൾപ്പെടെയുള്ളവർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. ഇതോടെയാണ് പ്രതിഷേധത്തിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്.















