നേപ്പാൾ: സാഫ് കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായി അഞ്ചാം കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. കലാശപ്പോരിൽ ആതിഥേയരായ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ടൂര്‍ണമെന്റില്‍ പരാജയമറിയാതെ 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം പുതിയ റെക്കോഡിടുകയും ചെയ്തു.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ ഇന്ത്യയാണ് അദ്യം ലീഡെടുത്തത്. ദലിമ ചിബറായിരുന്നു വലകുലുക്കിയത്. എന്നാൽ ഏഴ് മിനിറ്റിനകം സബിത്ര ഭണ്ഡാരിയിലൂടെ നേപ്പാൾ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ദാങ്മെ ഗ്രെയിസിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തു. പിന്നീട് 73-ാം മിനിറ്റിൽ അഞ്ചു തമാങ്ങിലൂടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചു.
2010-ൽ ആരംഭിച്ച സാഫ് വനിതാ ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ മാത്രമെ കിരീടം ചൂടിയിട്ടുള്ളു. മലയാളിയായ പരിശീലക മെയ്മോൾ റോക്കിയുടെ കീഴിലാണ് ഇന്ത്യ കിരീടം ചൂടിയത്.