ബ്രിസ്റ്റൾ: ലോകകപ്പിൽ വീണ്ടും മഴ കളിച്ചു. നിർത്താതെ മഴ പെയ്തതോടെ ശ്രീലങ്ക – ബംഗ്ലാദേശ് മത്രമാണ് ടോസ് പോലുമിടാനാകാതെ ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
ബ്രിസ്റ്റോളിൽ നടന്ന രണ്ടാം മത്സരമാണ് ഇതോടെ മഴ മുടക്കുന്നത്. മഴ മുടക്കിയ രണ്ട് മത്സരവും ശ്രീലങ്കയുടേതായിരുന്നു. പാകിസ്ഥാനെതിരായ മത്സരമായിരുന്നു ഇതിന് മുൻപ് മഴമുടക്കിയത്.
കനത്ത മഴയെ തുടർന്ന് ഇന്നലെ വെസ്റ്റ് ഇൻഡീസ് – ദക്ഷിണാഫ്രിക്ക മത്സരവും ഉപേക്ഷിച്ചിരുന്നു. സതാംപ്ടണിലായിരുന്നു മത്സരം. മത്സരത്തിൽ 7.3 ഓവറിൽ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എടുത്ത് നിൽക്കെയാണ് മഴ വില്ലനായെത്തിയത്. പിന്നീട് മഴ തുടർച്ചയായി പെയ്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
തുടർച്ചയായി മത്സരങ്ങൾ മഴമുടക്കുന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.