ലോർഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് അതിഥേയരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേർക്കുനേർ. ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ച ഓസ്ട്രേലിയയ്‌ക്ക് ഇന്ന് ഇംഗ്ലണ്ടിനെ കീഴടക്കാനായാൽ സെമി ബർത്ത് ഉറപ്പിക്കാം.
രണ്ട് സെഞ്ച്വറിയുമായി റൺവേട്ടയിൽ മുൻനിരയിലുള്ള ഡേവിഡ് വാർണർ, അരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ മികച്ച ഫോമാണ് ഓസിസിന് പ്രതീക്ഷ നൽകുന്നത്. ബൗളിംഗ് നിരയിൽ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഓസിസിന് കരുത്താകും. ആദം സാംപയ്‌ക്ക് പകരം നഥാൻ ലിയോണിനെ പരീക്ഷിക്കാൻ ഓസിസ് തയ്യാറായേക്കും.
ആറ് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഓസ്ട്രേലിയക്കെതിരെ ഇന്ന് ജയിച്ചേ തീരു. പാകിസ്ഥാനോടും ശ്രീലങ്കയോടുമേറ്റ തോൽവികളാണ് ആതിഥേയരുടെ സെമി പ്രവേശനത്തിൽ ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയ്‌ക്കും ന്യൂസിലൻഡിനുമെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.