ലോർഡ്സിന്: ലോകകപ്പ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 64 റൺസ് ജയം. 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.4 ഓവറിൽ 221 റൺസിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ബെഹറൻഡോർഫും നാല് വിക്കറ്റെടുത്ത സ്റ്റാർക്കുമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. അർദ്ധ സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്ക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പൊരുതിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിലാണ് 285 റൺസ് എടുത്തത്. നായകൻ ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറിയാണ് ഓസിസിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.















