കുഴിക്കുന്തോറും കൈ നിറയെ രത്നങ്ങൾ. അതും കേരളത്തിനേക്കാൾ ചെറിയ പ്രദേശത്ത്. ആഫ്രിക്കൻ വൻകരയിലെ ലെസോത്തോയിലാണ് കോടിക്കണക്കിന് മൂല്യമുള്ള വജ്രശേഖരമുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുന്ന് ഇവിടെ നിന്നും കുഴിച്ചെടുത്ത വജ്രത്തിന്റെ വില ഇന്ത്യൻ രൂപയിൽ 100 കോടിയാണ്. ആഫ്രിക്കയിലെ ലെസോത്തോ എന്ന പ്രദേശത്തെയും അവിടത്തെ ലെത്സെങ് ഖനിയെയും പരിചയപ്പെടാം.
ആഫ്രിക്കയിലെ ഒരു കൊച്ചുരാജ്യമാണ് കിങ്ഡം ഓഫ് ലെസോട്ടോ എന്നറിയപ്പെടുന്ന ലെസോത്തോ. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 30,000 ചതുരശ്ര കിലോമീറ്റർ ആണ്. സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്നതിൽ നിന്നാണ് ലെസോത്തോ എന്ന പേരുണ്ടായത്. കാലങ്ങളോളം ബ്രിട്ടീഷ് അധീനതയിലായിരുന്ന ഈ നാട് 1966ലാണ് സ്വാതന്ത്ര്യമാകുന്നത്. ബ്രിട്ടീഷ് അധീനതയിലായിരുന്നപ്പോൾ ഈ നാടിന്റെ പേര് ബാസ്സുട്ടോലാന്റ് എന്നായിരുന്നു.
ലോകത്തിലെ തന്നെ നിരവധി വിലകൂടിയ രത്നങ്ങൾ ഖനനം ചെയ്യുന്നതിലാണ് ഈ പ്രദേശം പ്രശസ്തമായത്. എത്ര കുഴിച്ചാലും തീരാത്ത അത്രയും രത്നശേഖരം ഇവിടെ ഉള്ളതായാണ് കണക്കാക്കുന്നത്.
ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായതും ലോകത്തിലെ ഏറ്റവും ഉയരം കൂടുതലുമുള്ള ഖനിയാണ് ലെത്സെങ്. ലെസോത്തോ സർക്കാരും ജെം ഡയമണ്ട്സും ചേർന്നാണ് ഈ ഖനി നടത്തുന്നത്. 3100 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോക ശരാശരി വിലയേക്കാൾ ഒത്തിരി മൂല്യമേറിയതാണ് ഇവിടത്തെ രത്നങ്ങൾ.
രത്നങ്ങളുടെ ലോക ശരാശരി വില ഒരു കാരറ്റിന് 81 US ഡോളർ ആണെങ്കിൽ 20017ലെ ആദ്യ ആറുമാസത്തിൽ ഇവിടെ നിന്നും ഖനനം ചെയ്തെടുത്ത ഒരു കാരറ്റ് രത്നത്തിന്റെ വില 1894 US ഡോളർ ആയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തത് 442 കാരറ്റ് വജ്രമാണ്. 130 കോടിയിലധികം ഇന്ത്യൻ രൂപ വിലമതിക്കുന്നതായിരുന്നു ഈ വജ്രം. ഒരു ഗോൾഫ് ബോളിനെക്കാളും വലുപ്പമുള്ളതായിരുന്നു ഈ വജ്രം.
ഏകദേശം രണ്ട് വർഷം മുന്നേ ഇന്ത്യൻ രൂപയിൽ 290 കോടി രൂപ വിലമതിക്കുന്ന 910 കാരറ്റ് വജ്രവും ഇവിടെ നിന്ന് ഖനനം ചെയ്തിരുന്നു.
Comments