ന്യൂഡൽഹി : ദേശസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികൾ എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ ചെയ്തതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയാൽ അവയെ നിരോധിക്കുന്ന നടപടികളിലേയ്ക്ക് സർക്കാർ കടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം .
പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, എസ്.ഐ.ഒ സംഘടനകളെ നിരോധിക്കുമോ എന്ന് എം.പി തേജസ്വി സൂര്യ ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ബംഗളൂരു അക്രമത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെ നിരോധിക്കാന്‍ ആലോചിക്കുന്നുണ്ടോയെന്നായിരുന്നു തേജസ്വി സൂര്യയുടെ ചോദ്യം.ടര്‍ക്കിഷ് യൂത്ത് ഫെഡറേഷന് എന്ന സംഘടന ഇസ്ലാമിക് ഭീകരവാദത്തിന് ഫണ്ടു ചെയ്യുന്ന സംഘടനയാണെന്നും ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തിന്റെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെതിരെ നടപടി എടുക്കണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു.
ഇതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി മറുപടി നല്‍കിയത് ഇങ്ങനെയാണ്. ‘ ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന വിധത്തില്‍ ഈ സംഘടനകളുടെ ഭാഗത്തു നിന്ന് പ്രവൃത്തികളുണ്ടായെന്ന് റിപ്പോർട്ട് ലഭിച്ചാൽ ഇവയെ നിരോധിക്കും ‘ .
ഡൽഹി വർഗീയ കലാപം ,ബംഗളൂരു കലാപം എന്നിവയിൽ എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബംഗളൂരു കലാപത്തിന്റെ കാരണക്കാരായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.
സംഘർഷത്തിൽ എസ്ഡിപിഐയ്ക്കും , പോപ്പുലർ ഫ്രണ്ടിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അധികൃതർ ശേഖരിച്ചു വരികയാണ്. എല്ലാ തെളിവുകളും ലഭിച്ച ശേഷം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് മുന്നിൽ റിപ്പോർട്ട് അവതരിപ്പിക്കും . അതിനുശേഷം ഈ സംഘടനകൾ നിരോധിക്കണമെന്ന് കർണാടക മന്ത്രിസഭ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്നുമാണ് ബസവരാജ് ബൊമ്മൈ പ്രസ്താവിച്ചത്.
Comments