ശ്രീനഗർ: ജമ്മുകശ്മീരിലെ വികസനപ്രവർത്തനത്തിന്റെ വേഗതയിൽ അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്താൻ രംഗത്ത്. ഇന്ത്യ അതിവേഗം പണിതുയർത്തുന്ന ജലവൈദ്യുത പദ്ധതിയാണ് പാകിസ്താനെ ചൊടിപ്പിക്കുന്നത്. കിഷൻഗംഗ,റാറ്റിൽ എന്നീ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നിർത്തലാക്കണമെന്നാണ് പാക് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പാക് പാർലമെന്റാണ് സംയുക്ത പ്രമേയത്തിലൂടെ ജമ്മുകശ്മീരിലെ നിർമ്മാണ പ്രവർത്തനത്തെ വിമർശിച്ചത്. പാകിസ്താനിലെ ഇരു സഭകളുടേയും കമ്മറ്റികളാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഒപ്പിട്ടിരിക്കുന്ന ജലനയത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യക്ക് സഹായം നൽകുന്ന ലോകബാങ്കിന് കേസ്സ് കൊടുക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. രണ്ടു ജലവൈദ്യുത പദ്ധതികളാണ് ഇന്ത്യ നടപ്പാക്കുന്നത്. കിഷൻഗംഗയും റാറ്റിൽ ജലവൈദ്യുത പദ്ധതിയുമാണ് നിർമ്മാണ ഘട്ടത്തിലുള്ളത്. ത്സലം, ചീനാബ് നദികളിലെ ജലത്തിൽ ഇന്ത്യയുടെ ശക്തമായ നിയന്ത്രണം വരും എന്നതാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നത്. സിന്ധുനദീജല കരാറിന്റെ ലംഘനമാണ് ഇന്ത്യനടത്തുന്നതെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.
ജമ്മുകശ്മീരിൽ സ്വന്തമായി വൈദ്യുതിഎത്തിക്കുന്ന കാര്യത്തിൽ രണ്ടു പദ്ധതികളും അനിവാര്യമാണ്. ജമ്മുകശ്മീർ വികസനത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. ഒരു കാരണവശാലും വികസനപ്രവർത്തനത്തിൽ കാലതാമസം വരുത്തരുതെന്ന നരേന്ദ്രമോദിയുടെ ശക്തമായ നയത്തിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
Comments