11 ശിരസുള്ള സർപ്പത്തിന്റെ വിടർത്തിയ ഫണത്തിന് താഴെയായി നടുവിൽ മഹാവിഷ്ണു,പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ സത്വഗുണമുള്ള വിഷ്ണുവിന് ചുറ്റും ദേവതകളും, ഗുരുക്കന്മാരും – ദേവാസുര ഭാവങ്ങൾ പകർന്നാടി വിസ്മയിപ്പിച്ച മോഹൻലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂർത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം ഒരുങ്ങുന്നു.മോഹന്‍ലാലിന് വേണ്ടി മഹാഭാരതം മുഴുവന്‍ ഒറ്റ ശില്‍പത്തിലൊരുക്കുകയാണ് നാഗപ്പനും സംഘവും
പത്തര അടി ഉയരമുള്ള ശില്പം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ശില്പി നാഗപ്പന്റെ നേതൃത്വത്തിൽ അവസാന മിനുക്കു പണിയിലാണ്. കുമ്പിൾ തടിയിൽ കൊത്തിയ ശില്പം പോളിഷിംഗ് കഴിഞ്ഞാലുടൻ ചെന്നൈയിലേക്ക് കൊണ്ടുപോകും . കൂറ്റൻ ശില്പത്തിന് പിന്നിൽ ഒൻപത് പേരുടെ രണ്ടര വർഷത്തെ ആത്മസമർപ്പണമുണ്ട്.
11 ശിരസുള്ള സർപ്പത്തിന്റെ വിടർത്തിയ ഫണത്തിന് താഴെയായി നടുവിൽ മഹാവിഷ്ണു, ഇരുവശത്തുമായി ദേവ ഗുരുവായ ബൃഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുര ഗുരുവായ ശുക്രാചാര്യർ എന്നിവരുടെ 11 ശിരസുകളും ശംഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങളും മറ്റും പേറുന്ന 22 കൈകളുമാണ് മുകൾ ഭാഗം.
മഹാഭാരത യുദ്ധത്തിന്റെ കാഹളമായി പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് ഭാരതകഥ എഴുതുന്ന ഗണപതി, ചൂതുകളി, ദ്രൗപദിയുടെ വസ്ത്രാക്ഷേപം, കവചകുണ്ഡലങ്ങൾ തിരികെ നൽകുന്ന കർണൻ, ദശാവതാരങ്ങൾ തുടങ്ങി ചെറുതും വലുതുമായ 400 രൂപങ്ങളാണ് ശില്പത്തിലുള്ളത്.
രണ്ട് വർഷം മുൻപ് ആറടി ഉയരത്തിൽ നിർമ്മിച്ച വിശ്വരൂപം മോഹൻലാൽ വാങ്ങിയിരുന്നു. ശില്പം ഇഷ്‌ടപ്പെട്ടതോടെ ഏറ്റവും വലിയത് നിർമ്മിക്കാൻ ഓർഡർ നൽകുകയായിരുന്നു. വിലമതിക്കാനാവാത്ത ഈ ശില്പത്തിന്റെ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നാഗപ്പൻ പറഞ്ഞു.
Comments