കൊച്ചി: എറണാകുളം ജില്ലയിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് അധിക്യതർ അറിയിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ 2,500 വീടുകളില്‍ നിലവില്‍ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1,500 വീടുകളില്‍ പ്ലംബിങ് ജോലികള്‍ പൂര്‍ത്തിയായതായും അധിക്യതർ പറഞ്ഞു. പദ്ധതി നടത്തിപ്പിന് അനുവാദം നല്‍കാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ഒന്‍പത് സി.എന്‍.ജി സ്റ്റേഷനുകള്‍ക്കു പുറമെ വെല്ലിങ്ങ്ടണ്‍ ഐലന്‍ഡ്, കാലടി, പെരുമ്പാവൂര്‍, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കരിങ്ങാച്ചിറ-കുണ്ടന്നൂര്‍-ഇടപ്പള്ളി-ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈന്‍ ലഭ്യമാണ്. തുടര്‍ന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡില്‍ നിന്നും കിട്ടിയ ലൈസന്‍സ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂകയുള്ളു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാള്‍ 30 ശതമാനം വിലക്കുറവുണ്ടാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു പുറമെ സി.എന്‍.ജി വാഹനങ്ങള്‍, വാണിജ്യ ഉപഭോക്താക്കള്‍, വ്യാവസായിക ഉപഭോക്താക്കള്‍ എന്നിവര്‍ക്കും ലഭ്യമാണ്.
Comments