ന്യൂഡൽഹി :ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി സ്ഥാനാർത്ഥി ഇമ്രതി ദേവിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിൽ മറുപടിയുമായി കമൽ നാഥ് . ഐറ്റം എന്നുപയോഗിച്ചത് ഉപദ്രവിക്കാനോ അനാദരവിന്റെയോ ഭാഗമായല്ല. ലോകസഭയിലും നിയമസഭയിലും എല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ആ സമയത്ത് എനിക്ക് അവരുടെ ഓർമ്മവന്നില്ല അതുകൊണ്ടാണ് അവിടെ ഐറ്റം എന്ന് പറഞ്ഞതെന്നും കമൽനാഥ് ന്യായീകരണം നിരത്തി.
ഐറ്റം എന്നത് സാധാരണയായി ഉപയോഗിക്കുന്ന പദമാണ്.അതിൽ എന്താണ് അനാദരവെന്ന് മനസ്സിലാകുന്നില്ലെന്നും കമൽനാഥ് പറഞ്ഞു. ഇമ്രതി ദേവിക്കെതിരെ ദബ്ര നിയമസഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് രാജെയുടെ പ്രചാരണത്തിനിടെയായിരുന്നു കമൽനാഥിന്റെ പരാമർശം.
എന്നാൽ കമൽനാഥിനെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ കമൽനാഥിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കമൽനാഥിനെതിരെ കേന്ദ്ര വനിതാകമ്മീഷൻ നോട്ടിസയച്ചേക്കും.
ജ്യോതിരാദിത്യ സിന്ധ്യയുടെകൂടെ കോൺഗ്രസ് വിട്ടുവന്ന 21 പേരിൽ ഇമ്രതി ദേവിയും ഉൾപ്പെടുന്നു. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നവംബർ മൂന്നിന് വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണൽ നവംബർ 10 ന് ആണ് വോട്ടെണ്ണൽ .
Comments