ആലപ്പുഴ: കായംകുളം കറ്റാനത്തെ സെന്റ് തോമസ് മിഷന് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.കായംകുളം സ്വദേശിനിയായ 21 കാരി അക്ഷയുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. മോര്‍ച്ചറിയിലെ കമ്പ്രസര്‍ പ്രവര്‍ത്തിക്കാത്തതാണ് മൃതദേഹമാണ് അഴുകാൻ കാരണമെന്ന് ആശുപത്രി അധിക്യതർ പറയുന്നു.സംഭവത്തെ തുടർന്ന് വളളികുന്നം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായംകുളം സ്വദേശിനി അക്ഷയ മരണപ്പെട്ടത്. കൊറോണ പരിശോധനക്കായി സ്രവം എടുത്തെങ്കിലും ഫലം പുറത്ത് വരാന്‍ രണ്ട് ദിവസത്തെ താമസം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കറ്റാനത്തെ സെന്റ് തോമസ് മിഷന് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം എടുക്കാന്‍ വന്നപ്പോഴാണ് അഴുകിയ നിലയില്‍ മോര്‍ച്ചറിയിൽ കണ്ടത്. തുടർന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments