പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. മേശയ്‌ക്ക് അകത്തും അലമാരയ്‌ക്ക് മുകളിലും പിവിസി പൈപ്പിനകത്തും സൂക്ഷിച്ച പണമാണ് വിജിലൻസ് റെയ്ഡിൽ കണ്ടെടുത്തത്. ഏകദേശം 14,000 രൂപയോളം കണ്ടെടുത്തു.
പരിശോധന നടത്തിയ സമയത്ത് ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഓഫിസ് അസിസ്റ്റന്റും മാത്രമാണ് ജോലി സമയത്ത് ഉണ്ടായിരുന്നത്. പരിശോധനാ സമയം വരെയുള്ള സർക്കാർ റവന്യൂ വെറും 17,000 രൂപയാണ്. എന്നാൽ ആ സ്ഥാനത്താണു കൈക്കൂലിയായി 14,000 രൂപയുണ്ടായിരുന്നത്. വിജിലൻസ് ഇൻസ്പെക്ടർ എം.ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതിനു മുൻപും പല തവണയും വാളയാർ ചെക്ക് പോസ്റ്റിൽ നിന്നും അനധികൃതമായി പണം പിടികൂടിയിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടികളും ഇതുവരെ സ്വീകരിക്കാത്തത് അനധികൃത ഇടപാടുകൾ വർദ്ധിക്കാൻ കാരണമാവുകയാണ്
Comments