ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊറോണ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നതിനായി എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടൻ റിപ്പോർട്ട് നൽകും. എത്തിക്സ് കമ്മറ്റിയുടെ അനുമതി ലഭിച്ചാൽ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കും.
2,000 മുതൽ 5,000 ആളുകളിൽ പരീക്ഷണം നടത്താനാണ് ഡൽഹി എയിംസിനറെ തീരുമാനം. ഡൽഹി, മുംബൈ, പട്ന,, ലക്നൗ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലായാണ് പരീക്ഷണം നടക്കുന്നത്.
രാജ്യത്ത് വാക്സിൻ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കാകുമെന്നാണ് സൂചന. ജൂലൈ മാസത്തോടെ 20- 25 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാണ് വാക്‌സിന്‍ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപങ്ങളുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കമ്പനിയാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ ശേഷിയുള്ള രാജ്യമായതിനാൽ വിവിധ രാജ്യങ്ങൾ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
Comments