ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസ് സുപ്രിംകോടതി മാറ്റിവച്ചു. ദീപാവലിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിവച്ചത്.
സിബിഐയ്‌ക്ക് വേണ്ടി ഹാജരാകുന്ന സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറ്റൊരു കേസില്‍ ഹാജരാകേണ്ട പശ്ചാത്തലത്തിലാണ് കേസ് മാറ്റിവെക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം ആരംഭിച്ചെങ്കിൽ കേസിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
അതെസമയം, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് സിബിഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിൽ അറിയിച്ചിരുന്നു. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച് വിവരങ്ങള്‍ മുദ്രവെച്ച കവറിലാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
Comments