ന്യൂഡൽഹി: രാജീവ് ഗന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോൾ. രണ്ടാഴ്‌ച്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോൾ അനുവദിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കുറ്റത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു പേരറിവാളൻ.
വധക്കേസിലെ സൂത്രധാരനായ പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങി നൽകിയതായും ഇതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. 1991ൽ പേരറിവാളൻ ശിക്ഷിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് 19 വയസായിരുന്നു.
അതേസമയം പേരറിവാളനെ മോചിപിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ രണ്ട് വർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തതിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Comments