സിഡ്‌നി: ഓസീസിന്റെ ശക്തമായ 374 റണ്‍സ് മറികടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയ്‌ക്ക് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. തുടക്കം അതിവേഗത്തിലാക്കിയാണ് മായങ്ക് അഗര്‍വാൾ പുറത്തായത്. ആദ്യ 5 ഓവറില്‍ 53 റണ്‍സാണ് മായങ്കും ധവാനും സ്കോർ ചെയ്തത്.
പിന്നാലെ നായകൻ വിരാട് കോഹ് ലിയും മധ്യനിരയുടെ വിശ്വസ്ഥനായ ശ്രേയസ്സ് അയ്യരുമാണ് മടങ്ങിയത്. ശിഖര്‍ ധവാനൊപ്പം ഒരു ഓവറില്‍ പത്തിന് മുകളില്‍ ശരാശരി കയറ്റവേയാണ് മായങ്ക് 22 റണ്‍സില്‍ ഹെസല്‍വുഡിന്റെ പന്തില്‍ മാക്‌സ് വെല്ലിമ്പിടികൊടുത്തത്. 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമടക്കമാണ് മായങ്ക് 22 റണ്‍സ് എടുത്തത്. 21 പന്തിൽ 21 റൺസ് എടുത്ത കോഹ് ലിയാണ് രണ്ടാമത് പുറത്തായത്. ഹേസൽവുഡിന്റെ പന്തിൽ ഫിഞ്ച് പിടിച്ചാണ് കോഹ്ലി പുറത്തായത്. തൊട്ടുപുറകേ രണ്ടു റൺസ് മാത്രം എടുത്ത ശ്രേയസ്സും പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാരി പിടിച്ചാണ് ശ്രേയസ്സ് പുറത്തായത്. രാഹുലാണ് നിലവിൽ ശിഖർ ധവാനൊപ്പം(28) ബാറ്റിംഗിനുള്ളത്.
അഞ്ച് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ഹേസല്‍വുഡ് നിര്‍ണ്ണായകമായ മൂന്ന് മുന്‍നിര ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റിയത്. ഹേസല്‍വുഡിനൊപ്പം മിച്ചെല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സുമാണ് ആദ്യ സ്‌പെല്ലുകളില്‍ പന്തെറിയുന്നത്.
Comments