സിഡ്‌നി: ഓസീസിനെതിരെ ഇന്ത്യന്‍ മദ്ധ്യനിരയില്‍ നിന്നും ശക്തമായ പ്രതിരോധം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍ത്തടിച്ചും ശിഖര്‍ ധവാൻ പൊരുതിയും നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ 32 ഓവറിൽ 4ന് 214 എന്ന നിലയിലാണ്. ധവാന്‍ 68 റണ്‍സുമായും പാണ്ഡ്യ 78 റണ്‍സുമായും ക്രീസിലുണ്ട്. ഓസ്‌ട്രേലിയയുടെ 375 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി 18 ഓവറില്‍ 161 റണ്‍സാണ് വേണ്ടത്.
രാഹുല്‍ 12 റണ്‍സിന് പുറത്തായ ശേഷമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയ തീപ്പൊരി ബാറ്റിംഗാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചത്. 31 പന്തുകളില്‍ പാണ്ഡ്യ തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിന് കരുത്തായി. മാക്‌സ് വെല്ലിനെ സിക്‌സര്‍ പറത്തിയാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഹാര്‍ദ്ദിക് ഫിഫ്റ്റി തികച്ചത്. 25-ാം ഓവറില്‍ തൊട്ടുപിന്നാലെ ശിഖര്‍ ധാവാനും അര്‍ദ്ധശതകം തികച്ചു.
Comments