കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു. പൂജനീയ ഗുരുജി പടുത്തുയർത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലിൽ സ്വയം സമർപ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതിൽ സഖാക്കൾക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ലെന്നും എം.ടി രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളൂവെന്ന് എംടി രമേശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോഴിക്കോട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിന്റെ പേരിലാണെന്നും എം.ടി രമേശ് ചോദിച്ചു.
ഗോൾവാൾക്ക’ർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്ന നാമത്തിൽ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടുമെന്നും അതിൽ അത്രക്ക് സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോൾ മാറുമായിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നൽകിയ കേന്ദ്ര…
Posted by M T Ramesh on Saturday, December 5, 2020
Comments