തിരുവനന്തപുരം : സ്വർണ്ണക്കടത്ത്കേസിൽ സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് സ്വകാര്യ ചാനലിന് സ്പീക്കർ നൽകിയ വെളിപ്പെടുത്തൽ നിർണ്ണായകമാവുന്നു. സ്വപ്നയെ സ്പീക്കർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാസർ എന്നയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ഇയാളുടെ പേരിലുള്ള നമ്പറിൽ നിന്നാണ് സ്വപ്നയെ വിളിച്ചത്.കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായിട്ടാണ് സ്വപ്നയെ വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ നമ്പർ ഉപയോഗിച്ചത് സ്പീക്കർ തന്നെയാണെന്ന് വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വപ്ന കേസിൽപ്പെട്ടതോടെ സിം പ്രവർത്തന രഹിതമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അത് രഹസ്യ സിമ്മല്ലെന്നും, പേർസണൽ ഫോണിലാണ് ഉപയോഗിക്കുന്നതെന്നുമാണ് ചാനൽ അഭിമുഖത്തിൽ സ്പീക്കർ മറുപടി പറയുന്നത്.
പാർട്ടി പ്രവർത്തകനാണ് തനിക്ക് സിം എടുത്ത് നൽകിയത്. . ഒരു സഖാവിന്റെ ബന്ധുവിന്റെ ഐഡി പ്രൂഫ് നൽകിയാണ് സിം എടുത്തത്. പേഴ്സണലായ ഈ നമ്പരിൽ നിന്നും താൻ സ്വപ്നയെ വിളിച്ചിട്ടുണ്ടാവും എന്നും എന്നാൽ അവിഹിതമായ രീതിയിൽ അവർക്ക് എന്തെങ്കിലും ആനുകൂല്യം നൽകിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറയുന്നു. സ്വപ്നയുടെ കുടുംബത്തെയും തനിക്ക് അറിയാം.
ഫോൺ നമ്പരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യേണ്ട ആവശ്യം തന്നെ നിലനിൽക്കുന്നില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് സാധിക്കില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു.
Comments