ചെന്നൈ : എതിരാളികളുടെ പന്തുകൾ തന്റെ കരുത്ത് കുട്ടുമെന്ന് ചേതേശ്വർ പൂജാര. താനൊരു ബോക്‌സിംഗ് താരമായിരുന്നെങ്കിൽ എതിരാളി എത്രയിടിക്കു ന്നുവോ അതിനപ്പുറം തന്റെ കരുത്തവർ തിരിച്ചറിയുമെന്ന് ഇന്ത്യൻ മദ്ധ്യനിര താരം വ്യക്തമാക്കി. കായിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൂജാര തന്റെ മനസ്സുതുറന്നത്.
ഓസീസിനെ അവരുടെ മണ്ണിൽ തറപറ്റിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്‌ക്കു കയായിരുന്നു പൂജാര. ഇന്ത്യൻ ടെസ്റ്റ് നിരയുടെ വൻമതിലായി മാറുന്ന പ്രകടനമാണ് ചേതേശ്വർ പൂജാര പുറത്തെടുക്കുന്നത്. ഓസീസിന്റെ ഹേസൽവുഡും സംഘവും തനിക്കെതിരെ ബോഡിലൈൻ രീതികൾ വരെ പരീക്ഷിച്ചതിനേയും പൂജാര വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റ് കളയാതിരിക്കാനുള്ള തന്ത്രമാണ് പുറത്തെടുത്തതെന്നും പൂജാര പറഞ്ഞു. തന്റെ തന്ത്രം രഹാനേയ്‌ക്കും പന്തിനും റൺസെടുക്കാനുള്ള അവസ രമാക്കി മാറ്റിയെന്നും പൂജാര പറഞ്ഞു. തന്റെ തന്ത്രം എതിരാളിയുടെ ക്ഷമത തിരിച്ചറിഞ്ഞുള്ളതാണെന്നും അതറിഞ്ഞുകഴിഞ്ഞാൽ തന്നെ നേരിടാൻ അവർക്കാവില്ലെന്നും പൂജാര പറഞ്ഞു.
Comments